2016, ഫെബ്രുവരി 17, ബുധനാഴ്‌ച

നിയമങ്ങൾ

ചുഴന്നെടുത്ത കണ്ണിൽ ഒഴുകിനിറഞ്ഞ പ്രണയം,

പൊള്ളലേറ്റ കവിളിൽ ചുംബനത്തിന്റെ താപം,

അറുത്തുമാറ്റിയ വിരലുകളിൽ കവിതയുടെ മഷി നിറഞ്ഞ പേന,

പിഴുതെടുത്ത നാവിൽ പകുതിയിൽ മുറിച്ച ഒരു ചോദ്യം,

കത്തിച്ച് കളഞ്ഞ ഉടലിന്റെ ചാരത്തിൽ ശാസ്ത്രത്തിന്റെ ദുർഗന്ധം,

ഛേദിക്കപ്പെട്ട മുലകളിൽ വാത്സല്യത്തിന്റെ മുലപ്പാൽ,

മുറിച്ച് മാറ്റിയ ഭ്രൂണത്തിൽ ഒരു ചെറിയ പെൺവിരൽ,

വെട്ടിമാറ്റിയ കൈത്തണ്ടിൽ അദ്ധ്വാനത്തിന്റെ വിയർപ്പ്.

ആൾക്കൂട്ടത്തിന്റെ കോടതിയിൽ
ഭയം ഒരു നിയമമാവുന്നു...
ചരിത്രം ഒരു കെട്ടുകഥയാവുന്നു...
ശബ്ദം ഒരു കുറ്റമാവുന്നു!