2020, നവംബർ 5, വ്യാഴാഴ്‌ച

മതിൽ

ചില്ല് കൊണ്ടു നിർമ്മിച്ച

ചുവരുകളുണ്ട് നമുക്കിടയിൽ.

പുറത്ത് നിൽക്കുന്നവൻ അത് കാണില്ല.

അകത്തിരിക്കുന്നവൻ അറിഞ്ഞാലും അറിഞ്ഞ ഭാവം കാട്ടില്ല.

മതിലുകളില്ലാത്ത ലോകത്തെക്കുറിച്ച്

കവിത എഴുതുന്ന അകത്തുള്ളവനെ കാണാൻ 

ആവേശത്തോടെ വരുന്ന പുറത്തുള്ളവൻ 

ആ ചുവരുകളിൽ തലയിടിച്ച് വീഴുമ്പോളാണ്

അദൃശ്യമായ അതിരുകളുടെ ആഴം‌ അളക്കാനാവുന്നത്.

ഗുരു

അദ്ദേഹം പപ്പടങ്ങൾ പൊടിച്ചപ്പോൾ,

നമ്മൾ പൊടിയാത്ത പുതിയ പപ്പടങ്ങൾ ഉണ്ടാക്കുന്നു.

നിശ്ശബ്ദത


നിശ്ശബ്ദരുടെ‌ കൈകളിലെല്ലാം ചോര പുരണ്ടിട്ടുണ്ട്.
അതറിയാഞ്ഞിട്ടല്ല വായ മൂടിയിരിക്കുന്നത്;

കഴുത്തിലും നെഞ്ചിലും 
ചോര പടരുമോയെന്ന പേടികൊണ്ടാണ്...