2020, നവംബർ 5, വ്യാഴാഴ്‌ച

മതിൽ

ചില്ല് കൊണ്ടു നിർമ്മിച്ച

ചുവരുകളുണ്ട് നമുക്കിടയിൽ.

പുറത്ത് നിൽക്കുന്നവൻ അത് കാണില്ല.

അകത്തിരിക്കുന്നവൻ അറിഞ്ഞാലും അറിഞ്ഞ ഭാവം കാട്ടില്ല.

മതിലുകളില്ലാത്ത ലോകത്തെക്കുറിച്ച്

കവിത എഴുതുന്ന അകത്തുള്ളവനെ കാണാൻ 

ആവേശത്തോടെ വരുന്ന പുറത്തുള്ളവൻ 

ആ ചുവരുകളിൽ തലയിടിച്ച് വീഴുമ്പോളാണ്

അദൃശ്യമായ അതിരുകളുടെ ആഴം‌ അളക്കാനാവുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ