2009, ഫെബ്രുവരി 28, ശനിയാഴ്‌ച

വട്ടന്‍

എല്ലാവരും അവനെ വട്ടന്‍ എന്നു വിളിച്ചു...
അവന്‍ ഒരു വെയിലായിരുന്നു,
മഴയായി പെയ്തു തീരാന്‍ കൊതിച്ചു.
അവന്‍ ഒരു അന്വേഷി ആയിരുന്നു,
കൊടുങ്കാറ്റിനുള്ളിലെ നിത്യശാന്തതയാണു തേടിയത് .
അവന്‍ ഒരു പാട്ടുകാരനായിരുന്നു,
മൌന മുഖരിതഗാനങ്ങളാണ് പാടിയത്.
അവന്‍ ഒരു ജലജീവിയായിരുന്നു,
ആഴമില്ലാത്ത അഗാധതയിലാണ് ജീവിച്ചത്.
ശൂന്യതക്കകത്തെ അനന്തതകളായിരുന്നു അവന്റെ കൂട്ടുകാര്‍.
അവന്റെ കവിതകള്‍ നിശ്ശബ്ദതയുടെ ക്രൂരമായ ബഹളങ്ങളെപ്പറ്റിയാണ് പറഞ്ഞത് .
കൂരിരുട്ടിലും നക്ഷത്രങ്ങള്‍ കാണാനാവുമെന്നവന്‍ വിശ്വസിച്ചു.
കൊടും ചൂടിന്റെ നട്ടുച്ചകളിലും അവന്‍ തണുത്ത പ്രഭാതങ്ങള്‍ സ്വപ്നം കണ്ടു.
അതുകൊണ്ടെല്ലാം എല്ലവരും അവനെ വട്ടനെന്നു വിളിച്ചു!
പക്ഷെ അവന്‍ ഒരു പാവം 'മനുഷ്യന്‍' മാത്രമായിരുന്നു!!!

2 അഭിപ്രായങ്ങൾ: